Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

വിഘടിത സനദുകള്‍ കാലാന്തരങ്ങളിലൂടെ...

-::കാലാന്തരങ്ങള്‍ എന്നു കാണുമ്പോള്‍ അത്ര വലിയ കാലയളവാണെന്ന് കരുതിപ്പോകരുത്. വിഘടിതര്‍ക്ക് പുതിയ വാദഗതികള്‍ കൊണ്ടുവരാന്‍ ആഴ്ചകളും ദിവസങ്ങളും തന്നെ അധികമാണ്::-
  1. ഫോണില്‍ വിളിച്ചിട്ട് സനദ് കിട്ടാത്തതില്‍ ക്ഷോഭിച്ചവര്‍ക്കായി സനദ് പരസ്യമായി വായിച്ചാണ് ഈ മുടി കൈമാറുന്നത്[പേരോട്@മര്‍കസ് സമ്മേളനം] 
  2. ദീനില്‍ സനദ് അനിവാര്യമായതിനാലാണ് സനദ് ഇവിടെ വായിച്ചത്[കാന്തപുരം@മര്‍കസ് സമ്മേളനം] 
  3. മര്‍കസില്‍ വായിച്ചത് നസബയാ കൂട്ടരെ.. സനദല്ല[പേരോട്@കുറ്റിയാടി] 
  4. സനദ് മര്‍കസിലുണ്ടെന്നും ആര് വന്നാലും കാണിക്കാമെന്നും- എല്ലാ വിഘടിതരും ഒന്നിച്ച് പറഞ്ഞിരുന്നു. 
  5. പരസ്യമായി വായിക്കാനുള്ളതല്ല സനദ് എന്ന് എ.പി യുടെ മകനും പേരോടും ഒന്നിച്ച് പത്രസമ്മേളനത്തില്‍ വെച്ച്. 
  6. ഒന്നാമത്തെ മുടിയുടെ സനദ് കോട്ടക്കല്‍ വെച്ച് എ.പി പരസ്യമായി വായിച്ചെന്ന് അണികള്‍.
  7. ഗസ്റജിയുടെ വീട്ടില്‍ അടിരേഖ ഉണ്ടെന്നും അവിടെപോയി  സനദ് തെളിയിക്കും എന്നും (പത്രസമ്മേളനം).
  8. നിങ്ങളുടെ കുട്ടികള്‍ക്ക് സനദ് ഉണ്ടോ എന്നും ഹോട്ടലില് ഇറച്ചിക്ക് നിങ്ങള്‍ സനദ് ചോദിക്കാറുണ്ടോ എന്നും -പേരോട്. 
  9. സനദ് വേണമെന്ന് ഏത് കിത്താബിലാ ഉള്ളത് എന്ന് പേരോട്. 
  10. സനദ് വേണ്ടതില്ല എന്ന് ആലുവയില്‍ വെച്ച് എ.പി. ഉസ്താദ്.