Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

ആഫ്രിക്കന്‍ യുവ പണ്ഡിതന്‍; മുടിക്കാരോട് ചില ഒടുക്കത്തെ ചോദ്യങ്ങള്‍

മുടിക്കാര്‍ ഇവിടെ കൊണ്ട് വരുമെന്ന് പറഞ്ഞു വീമ്പിളക്കിയത്
  1. ആഫ്രിക്കയിലെ അത്ഭുത ബാലനെന്നു ലോക പ്രസിദ്ധനായ വ്യക്തിയെ.
  2. പറഞ്ഞപേര് :: A) സഈദ്‌ ഹസന്‍ എന്ന സഈദ് ജോണ്‍ B)സഊദ് ഹസ്സന്‍ C)സഈദ്‌ ഹുസൈന്‍ D) ശരഫുദ്ധീന്‍ ഖലീഫ .

  3.    കാണിച്ച ഫോട്ടോ -  ഷെയ്ഖ്‌ ശരീഫ് മിക്ദാദിയുടെ http://www.facebook.com/sheikhshariff
  4. പ്രചരിപ്പിച്ച വീഡിയോ  - ഷെയ്ഖ്‌ ശരഫുദ്ധീന്‍ ഖലീഫയുടെ http://www.youtube.com/watch?v=RVWFqOron5g  
  5. പ്രചരിപ്പിച്ച ജനനതിയതിയും മറ്റു വിവരങ്ങളും - ഷെയ്ഖ്‌ ശരഫുദ്ധീന്‍ ഖലീഫയുടെതായി ഇന്‍റര്‍നെറ്റില്‍ ലഭ്യമായ വിവരങ്ങള്‍  http://www.discoveringislam.org/tanzanian_boy.htm
  6. പത്രക്കാരെക്കൊണ്ട് പറയിപ്പിച്ചത് / ഔദ്യോഗിക പക്ഷത്തു നിന്നും ഒരു തിരുത്തലും ഇല്ലാതിരുന്ന ഒരു പത്ര വാര്‍ത്ത 
ഇത്രയൊക്കെ  ചെയ്തു , പറഞ്ഞു , എഴുതി പ്രചരിപ്പിച്ച് ഇവര്‍ കൊണ്ടുവന്നയാള്‍ ?

--------------------------------------------------------------------------------------
മാറിക്കൊണ്ടിരുന്ന ആഫ്രിക്കന്‍ ബാല സിദ്ധാന്തങ്ങള്‍
  1. ഫോട്ടോയിലും വീഡിയോയിലും കണ്ട ലോക പ്രശസ്ത അത്ഭുതബാലന്‍ സഈദ് ഹുസൈന്‍ ഖാദിസ്സിയ്യയില്‍ വരുന്നു എന്ന്
    ---- 16 ന് കേരളത്തില്‍ വന്ന ബാലനെക്കുറിച്ച് 20 ന് വരെ കാന്തപുരത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൌണ്ടില്‍ പോലും മിക്ദാദിയുടെ ഫോട്ടോ ഉപയോഗിച്ചു---  ഇവിടെ വന്ന ആളും ഇവര്‍ പ്രചരിപ്പിച്ച ഫോട്ടോയിലുള്ള ആളും തമ്മിലുള്ള വൈരുദ്ധ്യം ഈ ബ്ലോഗിലൂടെ തന്നെ പുറം ലോകമറിഞ്ഞത് എല്ലാവരും മനസ്സിലാക്കി.   എന്നാല്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോയിലും ഫോട്ടോയിലും ഉള്ള ആള്‍ വേറെയാണെന്നും ഇവര്‍ രണ്ടുപേരുമല്ല ഇവിടെ വന്നത് എന്നും ആദ്യമേ തിരുത്തിക്കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ടായിരുന്നില്ല.
  2. പ്രവര്‍ത്തകന്‍റെ  ആദ്യ പോസ്റ്റിനു ശേഷം - മിക്ദാദി യുടെ ഫോട്ടോ മാത്രമേ ഞങ്ങള്‍ തെറ്റായി ഉപയോഗിച്ചുള്ളു. കണ്ഫ്യുഷന്‍ ഉണ്ടാകിയത് പ്രവര്‍ത്തകനും ( ഈ ബ്ലോഗെഴുത്തുക്കാരനും) അസൂയക്കരായ ചില SK കുട്ടികളും ആണ് എന്ന് .
  3. നമുക്കെല്ലാം സുപരിചിതമായ വീഡിയോയിലുള്ള ശരഫുദ്ധീന്‍ ഖലീഫയാണ് ഇവിടെ വന്നത് അയാളും സഈദ് ഹസനും ഒരാളാണെന്ന്
    ഈ വാദം ഇപ്പോഴും(28-09-2012) വിഘടിത  സൈറ്റുകളില്‍ നില നില്‍ക്കുന്നു. ( http://www.muhimmath.com/Details.aspx?id=15280#/ http://hasaniyyamadrasa.blogspot.in/2012/09/blog-post_21.html/ http://muslimvoi.wordpress.com/ ) സ്ക്രീന്‍ ഷോട്ട് ഈ ബ്ലോഗില്‍ മുകളില്‍ കൊടുത്തിട്ടുണ്ട് 
  4. ഒടുക്കം സഈദ് ഹസന്‍ തിരിച്ചു വിമാനം കയറുന്നതിനു തൊട്ടുമുന്‍പ് നല്‍കിയ അഭിമുഖത്തോടനുബന്ധിച്ച് ശാന്തപുരം ബാഖവി പരിചയപ്പെടുത്തിയപ്പോള്‍ പറഞ്ഞത് . http://www.kiwi6.com/file/8a5cfmb9pt " സഈദ്‌ ഹസന്‍ ജോണ്‍ അല്ലാഹുവില്‍ നിന്ന് അനുഗ്രഹീതനായ ഒരു വ്യക്തിത്വമാണ്, ശരീഫ് മിക്ദാദി എന്നും സഈദ് ഹസന്‍ ജോണ്‍ എന്നും ഷെയ്ഖ്‌ ശരഫുദ്ധീന്‍ ഖലീഫ  എന്നും മൂന്നു വ്യക്തികള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. ഇതില്‍ ആദ്യം വന്ന ശരീഫ് മിക്ദാദിയുടെ പ്രവചന പ്രകാരം ഇനിയും രണ്ടുപേരെക്കൂടി പ്രതീക്ഷിക്കുന്നു. " 
---------------------------------------------------------------------------------------------------------
മുടിക്കാര്‍ തന്നെ പ്രചരിപ്പിച്ച ഫോട്ടോയിലോ വീഡിയോയിലോ ഉള്ള ആളല്ല ഇവിടെ വന്നത്. പക്ഷേങ്കില്‍ വന്ന ആളും ഒരത്ഭുതം തന്നെ എന്ന്
-----------------------------------------------------------------------------------------------------------
ഖാദിസിയ്യയിലും മര്‍കസിലും മറ്റും വന്ന സഈദ് ഹസന്‍ എന്ന യുവ പണ്ഡിതന്‍ നല്ല ദഅവാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളായിരിക്കാം. ഇവിടുത്തെ ഇപ്പോഴത്തെ വിവാദത്തില്‍ അദ്ദേഹം നിരപരാധിയും ആയിരിക്കാം
--------------------------------------------------------------------------------------------------------------------------
നിങ്ങള്‍ കൊണ്ട് വന്ന കുട്ടിയെ എന്ത് പേരില്‍ വിളിച്ചാലും നമുക്ക് വിരോധമില്ല.  അത്ഭുതം എന്നോ മഹാത്ഭുതം എന്നോ വിളിച്ചോളൂ.  പക്ഷെ കള്ള പ്രചാരണങ്ങളിലൂടെ അനര്‍ഹമായ പരിഗണന നേടിയെടുക്കരുത്.  പ്രശസ്തരുടെ പ്രശസ്തി ദുരുപയോഗം ചെയ്തു സമുദായത്തെ പറ്റിക്കരുത്
-------------------------------------------------------------------------------

.
------------------------------------------------------------------------  
ബാക്കിയാവുന്ന ചോദ്യങ്ങള്‍:
  1. നിങ്ങള്‍ പറയുന്നതനുസരിച്ച് ഇത്തരത്തിലെ ആദ്യത്തെ ബാലനായ മിക്ദാദിയുടെ പ്രവചനമനുസരിച്ച് രണ്ടാമതായി സഈദ് ഹസന്‍ (മര്‍കസില്‍ വന്ന ആള്‍) വന്നു,  പിന്നീട് ശരഫുദ്ധീന്‍ ഖലീഫ വന്നു  ഇനിയും രണ്ടുപേരെ സമാനമായി പ്രതീക്ഷിക്കുന്നു.  പക്ഷെ ഇവിടെ വന്ന ആളുടെ ഫോട്ടോ ശരീഫ് മിക്ദാദി സ്വന്തം ഫേസ്ബുക്ക് ആല്‍ബത്തില്‍ ചേര്‍ത്തിട്ടുണ്ട്.  "എനിക്കിയാളെ അറിയില്ല എന്നും ആള്‍മാറാട്ടം നടന്നിട്ടുണ്ട് എന്നും ലോകത്ത് ഇത്തരം വ്യാജം നടക്കുന്നതില്‍ ഖേദിക്കുന്നു." എന്നും ചേര്‍ത്തിരിക്കുന്നു. [ I don't know who that is, An Imposter, I am sorry that world has come to this forgery ]. ഇതാണോ ഇവിടെ വന്ന ബാലന്‍റെ ഏറ്റവും വലിയ അത്ഭുതം? Photo Link 1Photo Link 2  സ്ക്രീന്‍ ഷോട്ട് തൊട്ടുമുകളില്‍ ഉണ്ട്.
  2. ആഫ്രിക്കയിലെ അത്ഭുതബാലന്‍ എന്ന്‍ ഒരു ശരാശരി മലയാളി മുസ്ലിമിന് പരിചയമുണ്ടായിരുന്ന ലോക പ്രശസ്തിയുള്ള ശരഫുദ്ധീന്‍ ഖലീഫയുടെ പേരും പ്രശസ്തിയും വീഡിയോയും ദുരുപയോഗം ചെയ്തതെന്തിന്?
  3. ആഫ്രിക്കന്‍ ലോകത്ത് വളരെ പ്രശസ്തനായ ലോകത്ത് പല മുസ്ലിം വ്യക്തിത്വങ്ങള്‍ക്കും പരിചയമുള്ള ശരീഫ് മിക്ദാദി എന്ന പ്രശസ്തന്‍റെ ഫോട്ടോ ദുരുപയോഗം ചെയ്തതെന്തിന്?
  4. ഷാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം പറഞ്ഞതനുസരിച്ച് അവര്‍ക്ക് 12 കൊല്ലമായി അറിയുന്ന ആളാണ്‌ ഇവിടെ വന്നത്.   വന്ന ആളുടെ ജനന സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പിയും മറ്റു അടിരേഖകളും ആഫ്രിക്കയിലെ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നും പറയുന്നു.  ഇനി ഇയാളുടെ അടിരേഖ അന്വേഷിക്കാന്‍ ആഫ്രിക്കയിലേക്ക് ക്ഷണിക്കുമോ ഉസ്താദേ ?  
  5. ഇത്രയൊക്കെ ഇയാളെക്കുറിച്ച് നിങ്ങള്‍ക്ക് അറിഞ്ഞിട്ടും ഇത്രയും തെറ്റിദ്ധാരണകള്‍ സ്വന്തം അണികള്‍ക്കിടയിലും. വിഘടിത സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ ഉള്‍പ്പടെ (http://www.muhimmath.com/Details.aspx?id=15280 ) പത്രവാര്‍ത്തകളില്‍ (മാധ്യമം 21/09/2012) പോലുംകടന്നു കൂടാന്‍ ഇടയാക്കിയതെന്തേ?
  6. ഇനി വന്ന തെറ്റിദ്ധാരണകള്‍ സമയത്തിന് ഇടപെട്ടു തീര്‍ക്കാതിരുന്നതെന്തേ? (സെപ്തംപര്‍ 16 മുതല്‍ 23 വരെ ഇയാള്‍ കേരളത്തിലുണ്ടായിരുന്നല്ലോ)    ആനയിച്ചു കൊണ്ടുനടന്ന സ്വീകരണ സ്ഥലങ്ങളിലെല്ലാം അണികളെ നിങ്ങള്‍ പ്രതീക്ഷയുടെ മുനയില്‍ നിര്‍ത്തിയത് പെട്ടെന്നങ്ങ് തച്ചുടക്കേണ്ട എന്ന്‍ കരുതിയാണോ?
  7. ശരഫുദ്ധീന്‍ ഖലീഫ എന്ന ബാലനെക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും സൂചിപ്പിക്കുന്നത് അയാള്‍ ജനിച്ചത് ഒരു ക്രിസ്തീയ കുടുംബത്തിലാണ് എന്നാണ്. ശാന്തപുരത്തിന്‍റെ പ്രസംഗം അനുസരിച്ചു ഇയാള്‍ ജനിച്ചത് മുസ്ലിം കുടുംബത്തിലാണ്.  ഇതിന്‍റെ യാഥാര്‍ത്യമെന്താണ്? Link 1   Link 2
----------------------------------------------------------------------------------
ഷെയ്ഖ്‌ ശരീഫ് മിക്ദാദി കേരളത്തില്‍ കാന്തപുരത്തിനെ കാണാന്‍ വരുന്നുണ്ടോ ?
വിഘടിതര്‍ ഇയാളെ കൊണ്ടുവരാതിരിക്കരുത് എന്നാണ് എന്റെ അഭിപ്രായം.  ഇന്ത്യയില്‍ വരാനുള്ള ആഗ്രഹവും അതിനുള്ള കാരണവും മിക്ദാദി തന്നെ വ്യകതമാക്കിയിട്ടുണ്ട്. ഇപ്പോള്‍ നടന്ന കള്ളം വൃത്തിയായി പറഞ്ഞു കൊടുക്കാനുള്ള ആഗ്രഹം മിക്ദാദിക്കുണ്ട് ഇതിനായി ഇന്ത്യയില്‍  വരാനാഗ്രഹമുണ്ട് എന്നാണ് മിക്ദാദി ഫേസ്ബുക്കിലൂടെ എഴുതിയത്. [ I WOULD LIKE TO COME TO INDIA TO GET RID OF THIS LIE]
------------------------------------------------------------------------------------
ഈ കാര്യത്തിലെ സംശയ നിവാരണത്തിന് വേണ്ടി ബന്ധപ്പെടാന്‍ എന്ന നിലയില്‍ ശാന്തപുരം നല്‍കിയ ഇമെയില്‍ വിലാസത്തിലേക്ക് [shanthapuram@gmail.com]  ഈ ചോദ്യങ്ങള്‍ അയച്ചു കൊടുത്തിട്ടുണ്ട്. അദ്ദേഹം എന്തെങ്കിലും പ്രതികരിച്ചാല്‍,  ആ പ്രതികരണം ഇവിടെ നല്‍കുന്നതാണ്.  ഇതേ ചോദ്യങ്ങള്‍ വായനക്കാരുടെ  മനസ്സിലും ഉദിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും ചോദിക്കാം. 

സിറാജുല്‍ഹുദയില്‍ വന്ന ആഫ്രിക്കന്‍ യുവപണ്ഡിതന്‍

 വിഘടിതരെ, മര്‍കസില്‍ വരുന്ന ആഫ്രിക്കന്‍ അത്ഭുത ബാലന്‍ എന്ന നിലയില്‍ നിങ്ങള്‍ തന്നെ പ്രചരിപ്പിച്ച ഫോട്ടോയിലുള്ള ഷെയ്ഖ്‌ ശരീഫ് മിക്ദാദി ഇവിടെ വന്നിട്ടില്ല.   ഷെയ്ഖ്‌ ശരീഫ് മിക്ദാദിയുടെ പ്രശസ്തി ദുരുപയോഗം ചെയ്ത നിങ്ങള്‍ക്ക് ഇവിടെ തെറ്റി.  ഇനി ഇപ്പോള്‍ (22/9/2012) പറയുന്നത് വേറൊരു അത്ഭുത ബാലനുണ്ടെന്നും അയാളുടെ പേര് സയീദ്‌ ജോണ്‍ എന്ന സയീദ്‌ ഹുസൈന്‍ ആണെന്നുമാണ്.  ഇയാളും ടി.സി അബ്ദുല്‍ ഹകീം സഖാഫി ഇറക്കിയ ആഫ്രിക്കയിലെ അല്ബുതബാലന്‍ എന്ന വീഡിയോയില്‍ ഉള്ള ശരഫുദ്ധീന്‍ ഖലീഫയും ഒരാളാണെന്നും ആണ്. ഇപ്പോള്‍ ഹസനിയ്യയിലും ( http://hasaniyyamadrasa.blogspot.com/   ) .  മുഹിമ്മാത്തിലും ( http://www.muhimmath.com/ )  മുസ്ലിം ഉമ്മ (http://muslimvoi.wordpress.com/ ) യിലും ഫേസ്ബുക്കില്‍ നിറഞ്ഞിരിക്കുന്ന പല പോസ്റ്റുകളിലും ഉള്ള പോലെ.   ഈ വാദത്തെ ക്കുറിച്ച് എ.പി വിഭാഗം ഉസ്താദുമാരുടെ നിലപാടെന്താണ്‌? . ഈ വാദം ഔദ്യോഗികമാണെങ്കില്‍, എല്ലാ ഔദ്യോഗിക വെബ്‌ സൈറ്റുകളിലും പ്രസിധീകരണങ്ങളിലും നിറയട്ടെ.  ഇംഗ്ലീഷിലും അറബിയിലും ഭാഷാന്തരം നടത്തി  (www.imanguide.com )ദലീലുല്‍ ഈമാനിലും ഇടുക.  എന്നിട്ട് ആഫ്രിക്കക്കാര്‍ക്ക് ലിങ്കും കൊടുക്കുക, ആഫ്രിക്കക്കാരും സംഭവം ഒന്നറിഞ്ഞോട്ടെ.  അതല്ല ഇവിടെ വന്ന ബാലന്‍ സയീദ്‌ ഹുസൈന്‍ എന്നും സയീദ്‌ ജോണ്‍ എന്നും അറിയപ്പെടുന്ന മൂന്നാമതൊരാള്‍ (പെരോടിന്റെ ഭാഷയില്‍ ആഫ്രിക്കയിലെ യുവ പണ്ഡിതന്‍ ) ആണോ?. എങ്കില്‍,  ഇപ്പോള്‍ നടക്കുന്ന  വെബ്സൈറ്റ് , ഫേസ്ബുക്ക് പ്രചാരണങ്ങളെ തിരുത്താനുള്ള ഉത്തരവാദിത്ത്വം നേതൃത്വത്തിനുണ്ട്.
---------------------------------------------------------------------
ഇപ്പോള്‍  പ്രച്ചരിപ്പിക്കപെടുന്ന വാദം ഇനിമാറില്ല എന്നും ഔദ്യോഗികമാണെന്നും എ.പി വിഭാഗം നേതാക്കന്മാര്‍ പറഞ്ഞാല്‍. ഈ വാദത്തെക്കുറിച്ച്‌ പ്രതികരിക്കാം .ഇന്ഷാ അല്ലാഹ് . www.pravarthakan.blogspot.com

കൊല്ലം ഖാദിസിയ്യയില്‍ വന്നത് ആഫ്രിക്കയിലെ അത്ഭുത ബാലനോ ?


ആരാണ് ശരിക്കും ആഫ്രിക്കയിലെ അത്ഭുത ബാലന്‍? നമ്മളില്‍ പലരും കണ്ടതും, TC അബ്ദുല്‍ ഹക്കീം സഖാഫി മലയാളത്തിലാക്കി നമ്മെ കാണിച്ചതുമായ വീഡിയോ ഒന്ന് കാണുക

http://www.youtube.com/watch?v=RVWFqOron5g



================================================

================================================

FOR THOSE WHO DON'T KNOW MALAYALAM LANGUAGE




There is an issue in KERALA (INDIA) where a religious sect who brought a fake hair of Holy Prophet Muhammed (Pease Be Upon Him) 2 years ago, Claimed and advertised to bring African miracle boy to India and provided photos of sheikh shariff mikdadi ( http://www.facebook.com/sheikhshariff ) . These people used photos from his Facebook account, google plus and his official site http://ssmf.webs.com/ . These people provided an old video link too, that of an African miracle boy http://www.youtube.com/watch?v=RVWFqOron5g , which features a miracle boy named sheikh sharfudheen khaleefa. They used the name saeed hussain using fotos of sheikhshariff and this video and they brought a boy who doesn't resembles sheikh shariff.




There is a false claim(as of now 20/9/2012, 05:00 AM INDIA) using sheikh shariff mikdadi's photo in facebook account in name of this "fake hair" group's topmost leader's http://www.facebook.com/SheikhAboobackerAhmedAlBaqavi




I provide you the screen shot as I suspect these people to remove this post after the scam is exposed









Another example of false claim from activists of this group as posted in Facebook ( Malayalam language shown here means " young African Scholer Sheikh Saeed Husain (miracle boy from Arica) Comes to MARKAZ tomorrow at 3'0 clock






-----------------------------------------------------------------------------------------------------






The boy who came here:- Who knows the real identity of this boy ?

================================================




വിഘടിതര്‍ ഇവിടെ കൊണ്ടുവരും എന്ന്‍ വീമ്പിളക്കി നമ്മെ കാണിച്ചതാര്?




http://www.facebook.com/sheikhshariff :
മിറക്കിള്‍ ബോയ്‌ എന്നറിയപ്പെടുന്ന ഷെയ്ഖ്‌ ഷരീഫ് 1986 ഒക്ടോബര്‍ 10 ന് ജനിച്ചു (ഔദ്യാഗിക വെബ്സൈറ്റില്‍ നിന്ന് ). ബാലന്‍ ഇപ്പോള്‍ യുവാവാണ്, 26 വയസ്സ് തികയാറായി. ഷെയ്ഖ് ഷരിഫ് മിക്ദാതി മോടോന്ഗോ എന്നും അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഫോട്ടോ കാണിച്ച് ഇയാള്‍ മര്‍കസില്‍ വരുന്നു എന്ന് വിഘടിതര്‍ പ്രചരണം നടത്തി

http://ssmf.webs.com/ ഇതാണ്‌ അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്

https://picasaweb.google.com/118197400707680752521/SheikhShariffDaAwahPictorialNews ഇത് അത്ഭുത ബാലന്റെ പിക്കാസ വെബ്‌ ആല്‍ബം

http://www.facebook.com/sheikhshariff ഫൈസ് ബുക്ക് ഐഡി

http://s1234.photobucket.com/albums/ff411/sheikhshariff/ ഫോട്ടോ ബക്കറ്റ് ഫോട്ടോ ആല്‍ബം











അദ്ദേഹം ഇപ്പോള്‍ ഷെയ്ഖ് ഷരിഫ് മുസ്ലിം ഫൌണ്ടേഷന്‍ (Sheikh Shariff Muslim Foundation -SSMF) എന്ന പേരില്‍ ഒരു ദ അവാ സംഘം ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നു. ഇവിടെ നിന്നെല്ലാം അത്ഭുത ബാലന്റെ കുട്ടിക്കാലം മുതലുള്ള ചരിത്രവും ചിത്രങ്ങളും കിട്ടും. "Miracle boy from africa " എന്ന്‍ ഗൂഗിള്‍ സേര്‍ച്ച്‌ നടത്തിയാലും അത്ഭുത ബാലന്‍ ഷെയ്ഖ് ഷരിഫിന്‍റെ വിവരങ്ങളും വീഡിയോയും കിട്ടും.




ഇയാളോട് രൂപത്തിലോ നിറത്തിലോ പ്രായത്തിലോ പേരിലോ ഒരു സാമ്യവുമില്ലാത്ത ഒരു ആഫ്രിക്കന്‍ മുസ്ലിം ബാലനെ കൊണ്ടുവന്ന്‍ അത്ഭുത ബാലന്‍ എന്ന് പറഞ്ഞു പറ്റിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുക.




അപ്പോള്‍ കൊല്ലത്ത് ഖാദിസ്സിയ്യയില്‍ വന്നതാരാണ് ?




പേര്.? അത് മുടിയന്മാര്‍ക്ക് തന്നെ അറിയില്ല എന്നതാണ് സത്യം. ബാലനെ കൊണ്ടുവന്ന കൊല്ലം ഖാദിസിയ്യയുടെ ഔദ്യോഗിക സൈറ്റില്‍ നിന്ന് http://www.quadisiyya.org/






നമുക്ക് തല്‍ക്കാലം സയീദ്‌ ഹുസൈന്‍ എന്നോ സയീദ്‌ ഹസ്സന്‍ എന്നോ വിളിക്കാം







ഇനി മുടിക്കാര്‍ കൊണ്ടുവന്ന ബാലനെ ഒന്നും കൂടെ കാണുക.





























ഏതു എസ് എസ് എഫുകാരനും മനസ്സിലാകും ഇത് ഇവിടെ വരുമെന്ന് പ്രചരിപ്പിച്ച യഥാര്‍ത്ഥ അത്ഭുത ബാലന്‍ അല്ല എന്ന്. ഇനി കണ്ണ് പൊത്തിപ്പിടിച്ച് നിഷേധിക്കുന്ന വിഘടിതര്‍ ഉണ്ടെങ്കില്‍, ഒറിജിനല്‍ ഷെയ്ഖ്‌ ഷരിഫിന്റെ മൂക്കിനു വലതു വശത്തുള്ള ചെറിയ മുഴയില്‍ ഒന്ന് കൂടി നോക്കുക.






-------------------------------------------------------------------------------

മര്‍കസില്‍ വരുന്ന അത്ഭുത ബാലന്‍ എന്ന നിലയില്‍ വിഘടിതര്‍ ഫേസ് ബുക്കിലും മറ്റും പ്രചരിപ്പിക്കുന്ന ഫോട്ടോകള്‍ യഥാര്‍ത്ഥ ഷെയ്ഖ്‌ ഷരീഫിന്‍റെ ഔദ്യോഗിക സൈറ്റ്, ഗൂഗിള്‍, ഫേസ്ബുക്ക്‌ , ഫോട്ടോബക്കറ്റ് അക്കൌണ്ട് ആല്‍ബങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ എടുത്ത് പേര് മാറ്റി കൊടുത്തതാണ് എന്ന്‍ മുകളില്‍ കൊടുത്ത ലിങ്കുകളില്‍ നിന്ന് മനസ്സിലാകും.



-------------------------------------------------------------------

ഇന്ത്യയില്‍ ഇപ്പോഴുള്ള ബാലന്‍ ഞാനല്ല എന്ന് യഥാര്‍ത്ഥ അത്ഭുത ബാലന്‍റെ നിഷേധം






അണ്ണാറകണ്ണനും തന്നാലായത് (മുടി സമ്മേളനം x സമസ്ത മഹാ സമ്മേളനം)

സമസ്ത വാര്‍ഷികം നടന്നത് കൂരിയാട്‌ ദേശീയ പാത 17 നു ഇരുവശവുമുള്ള 37 ഏക്കര്‍ വിസ്തൃതിയുള്ള പാടത്ത്‌. സമ്മേളന വേദിയും കവിഞ്ഞു കിലോമീറ്ററുകളോളം ദേശീയ പാതയില്‍ ഇരു വശത്തേക്കും തടിച്ചു കൂടിയ ജനസാഗരം സമ്മേളന വേദിയില്‍ പോലുമെത്താനാകാതെ ഞെരുങ്ങി നിന്നു. കഷ്ടിച്ച് രണ്ട് ഏക്കര്‍ വിസ്തൃതിയുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടത്തുന്ന മുടി സമ്മേളനത്തെ സമസ്ത സമ്മേളനവുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കരുത് 
 

വിമോചന യാത്രയെ താറടിക്കാന്‍ ശ്രമിച്ച വിഘടിതര്‍ നാണം കെട്ടു


ഇ.കെ. വിഭാഗം സ്വീകരണ യാത്രയില്‍ നുഴഞ്ഞുകയറിയ എ.പി. യുവാക്കള്‍ പിടിയില്‍ 
സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ എ.പി. വിഭാഗത്തിന്റെ സുന്നി സ്റ്റുഡന്റ് ഫെഡറേഷനില്‍പ്പെട്ട രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മലപ്പുറം മമ്പാട് ഫിറോസ് (30), കോഴിക്കോട് പുള്ളാവൂര്‍ സിദ്ദീഖ് (22) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ എസ്.കെ.എസ്.എസ്.എഫിന്റെ കേരളയാത്രയ്ക്ക് കേച്ചേരിയില്‍ സ്വീകരണം നല്‍കുമ്പോഴാണ് പ്രശ്‌നമുണ്ടായത്. പിടികൂടിയ രണ്ടുപേരെ ചോദ്യം ചെയ്തതോടെ  എ.പി. വിഭാഗത്തിന്റെ ഒരു ഉന്നത നേതാവിനുവേണ്ടിയാണ് പടമെടുക്കുന്നത് എന്ന്  പറഞ്ഞു. 
------------------------------------------------------------
....വിഘടിതര്‍ ഇങ്ങനെയും മാനവികത ഉയര്‍ത്തും ...
വിമോചന യാത്ര കലക്കുന്നതിന്നും പരിപാടികള്‍ തുടങ്ങുന്നതിനു മുമ്പ്‌ ഫോട്ടോകള്‍ എടുക്കുന്നതിന്നും സ്വന്തം ഫോണ്‍ കൊടുത്തു വഹാബ് സഖഫി പറഞ്ഞയക്കുകയും ചെയ്ത നാലുപേരില്‍ രണ്ടു പേരെ പിടികൂടുകയും വേദിയില്‍ വച്ച് മാപ്പ് പറയിപ്പിക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു

-----------------------------------------------------------------
 മുഴുവന്‍ ശാഖകളിലും പ്രതിഷേധ പ്രകടനം നടത്താന്‍ ആഹ്വാനം

കാന്തപുരത്തിന്റെ പെയ്ഡ് ന്യൂസ്‌ റിപ്പോര്‍ട്ടര്‍ ചാനലില്‍

ചാനലുകാര്‍ കേരളയാത്ര വാര്‍ത്തകള്‍ ചവറ്റുകൊട്ടയില്‍ എറിഞ്ഞപ്പോള്‍ നിവൃത്തിയില്ലാത്ത വിഘടിതര്‍  പൈസ അങ്ങോട്ടു കൊടുത്ത് റിപ്പോര്‍ട്ടറില്‍ "സ്പോണ്‍സര്‍ഡായി വിഘടിത ന്യൂസ്‌ " കൊടുത്തപ്പോള്‍

 അട്ടപ്പാടി വാര്‍ത്ത കൊടുത്തത് വഴി വിഘടിതരുടെ കണ്ണിലെ കരടായി മാറിയ ചാനലിന് തന്നെ കാശ് കൊടുത്ത് ന്യൂസ്‌ ആക്കേണ്ടിയിരുന്നില്ല എന്ന്ആരൊക്കെയോ പറയുന്ന കേട്ടു.  അല്ല പിന്നെ..

കാന്തപുരം വിഭാഗത്തിന്‍റെ മാനവികതയും അട്ടപ്പാടി സഖാഫിയും

പണ്ഡിത നാമധാരികള്‍ അസാന്മാര്‍ഗികള്‍ ആവുകയും അത്തരക്കാര്‍ നേതൃ നിരയില്‍ വരെ എത്തുകയും ചെയ്യുക എന്ന ഗുരുതരമായ സ്ഥിതി വിഘടിത സുന്നികളെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നതിന്‍റെ ഉദാഹരണമാണ് ഉസ്മാന്‍ സഖാഫി പയ്യനെടം.
 

www.sunnionlineclass.com എന്ന വിഘടിത ക്ലാസ്സ്‌ റൂമിന്‍റെ ഔദ്യോഗിക സൈറ്റിന്‍റെ പേരിനോട് ചേര്‍ന്ന് കാണുന്ന പണ്ഡിത വേഷധാരിയാണ് അട്ടപ്പാടി സഖാഫി.  
ഇത്തരക്കാരെ സംരക്ഷിക്കുന്ന നയമാണ് വിഘടിതര്‍ തുടരുന്നത് എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം.  ഈ സഖാഫിയുടെ ഫോട്ടോഉള്‍പ്പടെയുള്ള വാര്‍ത്തകള്‍  http://www.ssfmalappuram.com/news/default.asp?id=palakkad  എന്ന വിഘടിത സൈറ്റ് ലിങ്കില്‍ ഇപ്പോഴും (03/4/2012) ഉണ്ട്.
------------------------------------------------------
മാനവികത ഉണ്ടാക്കാനുള്ള വിഘടിതരുടെ നെട്ടോട്ടം  അട്ടപ്പാടി യിലും കുറ്റിപ്പുറത്തും എത്തുമ്പോള്‍ കല്ലേറ് കിട്ടാതിരിക്കാന്‍  ശ്രമിക്കുന്നത് നല്ലതായിരിക്കും

കാന്തപുരം തിരുനബിക്കെതിരെ..


  1. "മുഹമ്മദ്‌ നബിയുടെ ജഡമോ "  ---     നഊദുബില്ലാ               http://ml.wikipedia.org/wiki/%E0%B4%9C%E0%B4%A1%E0%B4%82 )  തിരുനബിയെ അവഹേളിക്കുന്നത് നിര്‍ത്തി  പാപമോചനം തേടുക. 
  2. "വിശ്വാസമുള്ളവര്‍ മാത്രം അത് ബഹുമാനിച്ചാല്‍ മതി" എന്നായിരുന്നെങ്കില്‍ പിന്നെന്തിനാ തെളിവുണ്ട്, സനദ്‌ ഉണ്ട്,  മുന്‍പത്തെ മുടിയുടെ സനദ്‌ കാണാത്തതില്‍ വിഷമമുള്ളവര്‍ക്കും കൂടെ സനദ്‌ കാണാം എന്നൊക്കെ പറഞ്ഞത്‌ .
  3. "കത്തിക്കല്‍ വെല്ലുവിളി" ഏറ്റെടുത്തു നടത്തിയ ഔലിയാക്കളുടെ മുഅജിസത് കൊണ്ടായിരുന്നോ മുടി കത്താതിരിക്കുന്നത്? അതോ പ്രവാചകന്‍ (സ) യുടെ തിരുമുടിയുടെ പ്രത്യേകത കൊണ്ടോ ? വല്ല വെളിവോ തെളിവോ ഉണ്ടോ ഉസ്താദേ. ഗോരോജനാദി ഗുളിക ബെസ്റ്റ്‌ ആണ്. ഒന്ന് കഴിച്ചു നോക്കുന്നോ? തെളിഞ്ഞു വന്നാലോ..

സമസ്ത യുടെ മഹാ സമ്മേളനത്തെ താറടിക്കാന്‍ ശ്രമിക്കുന്നവരോട്

സമ്മേളന സ്ഥലത്ത്‌ വെച്ച് ജമാഅത്ത്‌ നേതാക്കളുമായി ബഹാവുദ്ധീന്‍ ഉസ്താദ്‌ ഒന്നിച്ചിരിക്കുന്നു എന്ന പേരില്‍ വിഘടിതര്‍ നെറ്റില്‍ പ്രചരിപ്പിച്ച ഫോട്ടോകള്‍
1) വിഘടിത ക്ലിപ്പ് വീരന്‍ നസീര്‍ മുതുക്കുട്ടി " സുന്നികൂട്ടത്തില്‍" കാട്ടി ക്കൂട്ടിയത്‌ 

2) ഇന്‍റര്‍നെറ്റില്‍ വിഘടിതര്‍ പ്രചരിപ്പിച്ച മറ്റൊരു ഫോട്ടോ

എന്നാല്‍ യതാര്‍ത്ഥത്തില്‍ ഈ ഫോട്ടോ സമസ്ത സമ്മേളന സ്ഥലത്ത് വെച്ച് ഫെബ്രുവരി 19 ന് http://www.skssfmannilpilakkal.com/2012/02/sammelana-nagariyil_19.html എന്ന ലിങ്കില്‍ അപ്ലോഡ്‌  ചെയ്യപ്പെട്ട ഫോട്ടോയാണ് 

1) ദാറുല്‍ ഹുദ വി.സി. ബഹാവുദ്ധീന്‍ ഉസ്താദ്‌
2) സമസ്ത നടത്തുന്ന ക്രസന്‍റ് ബോര്‍ഡിംഗ് മദ്രസ മാനേജരായ മുഹമ്മദ്‌ ഹാജി
3) പ്രഗല്‍ഭ വാഗ്മിയും SKSSF  മുന്‍ സെക്രട്ടറിയുമായ എസ്. വി. മുഹമ്മദലി മാസ്റ്റര്‍
4) സമസ്ത സമ്മേളനത്തിന്‍റെ ഫുഡ്‌ കോ ഓര്‍ഡിനേറ്റര്‍ കാടാമ്പുഴ മൂസ ഹാജി
----------------------------------------------------------------------------------------------------------
വിഘടിതരുടെ ഈ കുപ്രചരണം സമസ്തയുടെ പ്രവര്‍ത്തകര്‍ തെളിവ് സഹിതം പൊളിച്ചപ്പോള്‍ നസീര്‍ മുതുകുട്ടി നിലപാട്‌ മാറ്റി 
ഇദ്ദേഹം തെറ്റിദ്ധരിച്ചു എന്ന് കുമ്പസരിച്ച പി മുജീബ്‌ റഹ്മാന്‍റെ ഫോട്ടോ സോളിഡാരിറ്റിയുടെ ഔദ്യോഗിക സൈറ്റില്‍ നിന്ന്  തന്നെ കാണുക
 
എസ്.വി. മുഹമ്മദ്‌ അലിമാസ്റ്റരെ കണ്ടിട്ട് ഇയാളായി തോന്നി എന്നും അത് കൊണ്ടാണ് കുപ്രചരണം നടത്തിയത്‌ എന്നും കുമ്പസരിക്കുന്ന  ഈ വിഘടിതരെ കാണുമ്പോള്‍ ഇവരെല്ലാവരും തലകുത്തി നിന്നാണോ വ്യാജ മുടി വെള്ളം കുടിച്ചത് എന്ന് തോന്നിപ്പോകുന്നു. തലയില്‍ വെള്ളം കയറിയോ ആവോ .! 
-----------------------------------------------------------------------------------
ഫേസ്ബുക്കില്‍ വിഘടിത ദുരാരോപണങ്ങളുടെ മൊത്തം കുത്തക അവകാശപ്പെടാവുന്ന           Oscar Kareem (http://www.facebook.com/oscarkareem)  എന്ന ഐ ഡി യിലുള്ള വ്യക്തി 04-03-2012 ന് ഇട്ട കമന്‍റില്‍ ദുരാരോപണം ആവര്‍ത്തിക്കുകയും ഒരു ദിവസത്തിനുള്ളില്‍ ["nale"] 05-3-2012 നു  ഫോട്ടോയിലുള്ള എല്ലാവരെയും പേര് സഹിതം  വെളിപ്പെടുത്തുമെന്നും വീരവാദം മുഴക്കുന്നു. കളവ് പറഞ്ഞ്, അത് തെറ്റാണെന്ന് തെളിയിച്ചു കൊടുത്തിട്ടും  അതാവര്‍ത്തിച്ചു വീരവാദം മുഴക്കുന്ന മാന്യദേഹത്തെ കളവു പറയലില്‍ ഓസ്കാര്‍ നല്‍കി ആദരിച്ച് തക്ബീര്‍ ചൊല്ലി സ്വീകരിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും വിഘടിതര്‍ ചെയ്യണമെന്നു താഴ്മയായി അപേക്ഷിക്കുന്നു.