Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

സിറാജുല്‍ഹുദയില്‍ വന്ന ആഫ്രിക്കന്‍ യുവപണ്ഡിതന്‍

 വിഘടിതരെ, മര്‍കസില്‍ വരുന്ന ആഫ്രിക്കന്‍ അത്ഭുത ബാലന്‍ എന്ന നിലയില്‍ നിങ്ങള്‍ തന്നെ പ്രചരിപ്പിച്ച ഫോട്ടോയിലുള്ള ഷെയ്ഖ്‌ ശരീഫ് മിക്ദാദി ഇവിടെ വന്നിട്ടില്ല.   ഷെയ്ഖ്‌ ശരീഫ് മിക്ദാദിയുടെ പ്രശസ്തി ദുരുപയോഗം ചെയ്ത നിങ്ങള്‍ക്ക് ഇവിടെ തെറ്റി.  ഇനി ഇപ്പോള്‍ (22/9/2012) പറയുന്നത് വേറൊരു അത്ഭുത ബാലനുണ്ടെന്നും അയാളുടെ പേര് സയീദ്‌ ജോണ്‍ എന്ന സയീദ്‌ ഹുസൈന്‍ ആണെന്നുമാണ്.  ഇയാളും ടി.സി അബ്ദുല്‍ ഹകീം സഖാഫി ഇറക്കിയ ആഫ്രിക്കയിലെ അല്ബുതബാലന്‍ എന്ന വീഡിയോയില്‍ ഉള്ള ശരഫുദ്ധീന്‍ ഖലീഫയും ഒരാളാണെന്നും ആണ്. ഇപ്പോള്‍ ഹസനിയ്യയിലും ( http://hasaniyyamadrasa.blogspot.com/   ) .  മുഹിമ്മാത്തിലും ( http://www.muhimmath.com/ )  മുസ്ലിം ഉമ്മ (http://muslimvoi.wordpress.com/ ) യിലും ഫേസ്ബുക്കില്‍ നിറഞ്ഞിരിക്കുന്ന പല പോസ്റ്റുകളിലും ഉള്ള പോലെ.   ഈ വാദത്തെ ക്കുറിച്ച് എ.പി വിഭാഗം ഉസ്താദുമാരുടെ നിലപാടെന്താണ്‌? . ഈ വാദം ഔദ്യോഗികമാണെങ്കില്‍, എല്ലാ ഔദ്യോഗിക വെബ്‌ സൈറ്റുകളിലും പ്രസിധീകരണങ്ങളിലും നിറയട്ടെ.  ഇംഗ്ലീഷിലും അറബിയിലും ഭാഷാന്തരം നടത്തി  (www.imanguide.com )ദലീലുല്‍ ഈമാനിലും ഇടുക.  എന്നിട്ട് ആഫ്രിക്കക്കാര്‍ക്ക് ലിങ്കും കൊടുക്കുക, ആഫ്രിക്കക്കാരും സംഭവം ഒന്നറിഞ്ഞോട്ടെ.  അതല്ല ഇവിടെ വന്ന ബാലന്‍ സയീദ്‌ ഹുസൈന്‍ എന്നും സയീദ്‌ ജോണ്‍ എന്നും അറിയപ്പെടുന്ന മൂന്നാമതൊരാള്‍ (പെരോടിന്റെ ഭാഷയില്‍ ആഫ്രിക്കയിലെ യുവ പണ്ഡിതന്‍ ) ആണോ?. എങ്കില്‍,  ഇപ്പോള്‍ നടക്കുന്ന  വെബ്സൈറ്റ് , ഫേസ്ബുക്ക് പ്രചാരണങ്ങളെ തിരുത്താനുള്ള ഉത്തരവാദിത്ത്വം നേതൃത്വത്തിനുണ്ട്.
---------------------------------------------------------------------
ഇപ്പോള്‍  പ്രച്ചരിപ്പിക്കപെടുന്ന വാദം ഇനിമാറില്ല എന്നും ഔദ്യോഗികമാണെന്നും എ.പി വിഭാഗം നേതാക്കന്മാര്‍ പറഞ്ഞാല്‍. ഈ വാദത്തെക്കുറിച്ച്‌ പ്രതികരിക്കാം .ഇന്ഷാ അല്ലാഹ് . www.pravarthakan.blogspot.com