Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

ഹമീദ് ഫൈസിയുടെ വെല്ലുവിളിയും പേരോടിന്‍റെ അബൂദാബിയിലേക്കുള്ള ഒളിച്ചോട്ടവും

എന്തിനായിരുന്നു ഫൈസി സഖാഫിയെ വെല്ലുവിളിച്ചത്.  ഖസ്റജിയുടെ പക്കല്‍ മുടിക്കെട്ടുകള്‍ തന്നെയുണ്ടെന്ന് പ്രസംഗിച്ച ഫൈസിയെ പരിഹസിച്ച് അങ്ങനെ ഇല്ല ആര് പറഞ്ഞു, പച്ച കള്ളം എന്നൊക്കെ പേരോട് ഒച്ച വെച്ച പ്പോള്‍ ഫൈസി മാന്യമായി നിങ്ങളെ ഖസ്റജിയുടെ വീട്ടില്‍ പോയി മുടിക്കെട്ടുകളുടെ എണ്ണവും ആധിക്യവും പരിശോധിക്കാന്‍ തയ്യാറുണ്ടോ, ചെലവ് ഞങ്ങള്‍ വഹിക്കാം ഇതായിരുന്നു വെല്ലുവിളി.  അതിന് സഖാഫി ഫൈസിയുടെ ക്ലിപ്പ് കട്ട് ചെയ്ത് ഖസ്റജിയുടെ വീട്ടില്‍ പോയി മുടിയുടെ ആധികാരിത പരിശോധിക്കാന്‍  ഫൈസിയുടെ വെല്ലുവിളി സ്വീകരിക്കുന്നു എന്നാക്കി, മിടു മിടുക്കന്‍
    എന്നിട്ട് ഫൈസിക്ക് സ്വീകാര്യനായ കുഞ്ഞാലിക്കുട്ടി സാഹിബിനെയും, മുനവ്വറലി തങ്ങളെയും മധ്യസ്ഥരായി ഞാന്‍ അംഗീകരിച്ചിരിക്കുന്നു.  ഇതും പറഞ്ഞ് മൂപ്പര് നേരെ അബൂദാബിയിലേക്ക് വണ്ടി കയറി.
    മുജാഹിദുകളോടെല്ലാം നിങ്ങള്‍ വെല്ലുവിളി നടത്താറുണ്ടല്ലോ, ഇങ്ങനെതന്നെയാണോ  അതിന്റെയും സ്ഥിതി. മധ്യസ്ഥന്മാരെ അറിയിക്കാതെ, അവരെ ബന്ധപ്പെടാതെ വ്യവസ്ഥകളൊന്നും തെയ്യാറാക്കാതെ ഞാനിതാ അബൂദാബിയില് വെല്ലു വിളി സ്വീകരിച്ച് കാത്തിരിക്കുന്നു എന്ന് പറയാന്‍ മാത്രം അല്പനായല്ലോ ഇയാള്‍ എന്നത് കഷ്ടം തന്നെ.  

--------------------------------------------------------------
ഹമീദ് ഫൈസി വെല്ലുവിളിച്ചതെന്ത്?. പേരോട് ഏറ്റെടുത്തതെന്ത്.? എങ്ങനെ?
ഉസ്താദ് അബ്ദുല്‍ ഹമീദ് ഫൈസി 25-05-2011 ന് കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടത്തിയ പ്രഭാഷണം


------------------------------------------------------------------
ഫോണില്ചോദിച്ചിട്ട് സനദ് ലഭിക്കത്തവര്ക്ക് വേണ്ടി സനദ് ജനലക്ഷങ്ങള്ക്ക് മുമ്പില്വായിക്കുന്നു എന്ന് പേരോട് പറഞ്ഞത് നമ്മുക്ക് മറക്കാം...
മര്ക്കസില്വായിച്ചത് സനദല്ല നസബയാണെന്ന് പിന്നീട് കുറ്റ്യാടിയില്പേരോട് മാറ്റി പറഞ്ഞതും നമ്മുക്ക് മറക്കാം....
നമുക്ക് കിട്ടിയ മുടിയുടെ സനദ് നിങ്ങള്വായിച്ചു കേട്ടു എന്ന് കാന്തപുരം മര്ക്കസ് സമ്മേളനത്തില്പറഞ്ഞതും നമുക്ക് മറക്കാം... 
ഇനിയെങ്കിലും അബൂദാബിയില്നിന്ന് പേരോട് സനദില്ലാതെ കേരളത്തിലേക്ക് വരരുത്.. എന്നേ നമുക്ക് പറയാനുള്ളൂ...