Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

വെല്ലുരിലെ സനദ് വിഘടിതര്‍ ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതെന്തിന്.?

സനദുള്ള തിരുകേശങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങലിലും ഉണ്ട് എന്നതാണ് സമസ്തയുടെ നിലപാട്. ഗസ്റജിയന്‍ മുടിക്ക് സനദ് ഇല്ല എന്നും. മീറ്ററുകള്‍ നീളമുള്ള ആയിരക്കണക്കിനുള്ള മുടികളില്‍ നിന്ന് ഒരു കഷ്ണം ഇറക്കുമതി ചെയ്യുകയും. 25000 രുപക്കുള്ള മുസല്ലയായും 1000 രൂപക്കുള്ള മുടിപ്പള്ളി ഫോട്ടോയായും മുടിയിട്ട വെള്ളമായും പണ സമ്പാദനം നടത്തുകയും മുടിപ്പള്ളിക്ക് വേണ്ടി സമുദായത്തിലെ പാവപ്പെട്ടവരില്‍ നിന്ന് ആയിരങ്ങള്‍ ഒരു കണക്കുമില്ലാതെ സംഭാവന വാങ്ങി പണക്കാര്‍ക്കുതകുന്ന തരത്തില്‍ റിയല്‍ എസ്റ്റേറ്റ് സംരംഭം തുടങ്ങാനിരിക്കുന്നു. ഈ കേശം "തിരു" തന്നെ എന്നതിന്‍റെ അടിസ്ഥാനമായ സനദ് അന്വേഷിക്കുന്നവരോട് ലോകത്ത് സ്ഥിരപ്പെട്ട തിരുകേശങ്ങളുടെ സനദ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതെന്തിനാണ്?. ഒരു സനദ് കിട്ടിയാല്‍ അത് കോപ്പിയടിച്ച് ന്യൂസിലാന്‍റ് സഖാഫിയെക്കൊണ്ട് പുതിയ ഗസ്റജിയന്‍ നസബ ഉണ്ടാക്കാനാണോ.? നടപ്പില്ല മക്കളെ...