Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

ഫ്യൂസ് പോയ പെന്‍ ക്യാമറയും തുടരുന്ന കപട ആരോപണങ്ങളും

                      വിഘടിതര്‍ മുടി ക്കുടുക്കില്‍ കിടന്നു കഷ്ടപ്പെടുമ്പോഴും കപട ആരോപണങ്ങള്‍ തുടരുന്നു.  വ്യാജ മുടികളുടെ ഉറവിടം ബോംബയിലെ ജാലിയ വാലാ ബ്രാന്‍ഡ്‌ ഹോള്‍സെയില്‍ മുടി വില്‍പ്പന കേന്ദ്രമാണ് എന്നതിനുള്ള അനിഷേധ്യമായ തെളിവുകള്‍ പുറത്തു വന്നപ്പോള്‍, ഈ വസ്തുതകളെ ക്കുറിച്ച് ഒന്നും പറയാതെ അണികളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നു വിഘടിതര്‍ ചെയ്തത്.  ഹമീദ്‌ ഫൈസി ഉസ്താദിന്റെ പക്കല്‍ നിന്ന് പെന്‍ കാമറ പിടിച്ചു എന്ന കള്ള വാദമാണ് അണികളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ ആദ്യം വിഘടിതര്‍ പറഞ്ഞത്‌.  എന്തിനേറെ ഉസ്താദും കൂടെയുള്ളവരും ജാലിയവാലയുടെ കൈമുത്തുന്നത് പെന്‍ ക്യാമറയില്‍ ഞമ്മളെ കയ്യിലുണ്ട് എന്ന് വരെ നൗഷാദ്‌ അഹ്സനി പറഞ്ഞു വെച്ചു.  വാക്കിന് വ്യവസ്ഥയുള്ള വല്ലവരും ബാക്കി യുണ്ടെങ്കില്‍,  നിങ്ങളുടെ കയ്യിലുണ്ട് എന്ന് പറയപ്പെടുന്ന പെന്‍ ക്യാമറയില്‍ നിന്ന് ഹമീദ്‌ ഫൈസി ഉള്‍പ്പെടുന്ന ജാലിയവാല വീഡിയോ ദൃശ്യം പുറത്ത്‌ വിട്ട് നിങ്ങളുടെ കള്ള ആരോപണം തെളിയിക്കാന്‍ തയാറാകണം. നമുക്ക് കാണാല്ലോ ആരാണ് കള്ള ക്ലിപ്പുകള്‍ വെച്ച് ആളെ പറ്റിക്കുന്നത് എന്ന്.  കള്ള ക്ലിപ്പുകള്‍ കൊണ്ട് ഒരു വ്യാജ മുടി തിരുകേശമാകില്ല അഹ്സനീ.   
                  
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ വീണ്ടും വന്നു കൊണ്ടിരിക്കുന്നു "വിസ്മയപാര്‍ക്കിലെ വിസ്മയ വിനോദങ്ങളില്‍"  അബ്ദുല്‍ ഹമീദ്‌ ഫൈസി ഉസ്താദ്‌ പങ്കെടുത്തു എന്നും അത് വല്യ അപരാധമായിപ്പോയി എന്നും അത് കള്ളമുടിയുടെ കുരുത്തക്കേടാണ് എന്നുവരെയും തട്ടിവിട്ടു.  അതു പറയാന്‍ കാരണമായതെന്ന നിലയില്‍ ഫേസ്ബുക്കില്‍ കണ്ട  ഫോട്ടോ കാണുക.
 
ഈ ഫോട്ടോ ഒറിജിനല്‍ ആണെങ്കില്‍ തന്നെ അതില്‍ വിമര്‍ശിക്കപ്പെടേണ്ട എന്ത് അപരാധമാണ് ഉള്ളത്. മതത്തിന്റെ ചിഹ്നങ്ങളെയും വേഷങ്ങളെയും പരിപൂര്‍ണമായി ഉയര്‍ത്തിപ്പിടിക്കുന്ന, കുട്ടികളോട് അളവറ്റ വാല്‍സല്യം കാണിച്ച തിരുനബി ചര്യ അറിയുന്ന ഒരു പണ്ഡിതനെയല്ലാതെ എന്ത് "കുറ്റമാണ്" നിങ്ങള്‍ ഈ ഫോട്ടോയില്‍ കണ്ടത്‌. കോലാഹലമുണ്ടാക്കി ആളെക്കൂട്ടി വ്യാജ മുടിവിമര്‍ശകരായ പണ്ഡിതരെ മുഴുവന്‍ ചീത്ത വിളിക്കുന്നതിനു മുന്‍പ്‌ കാരണമായിപ്പറഞ്ഞ  പറഞ്ഞ ആന മണ്ടത്തരം തെളിവുകള്‍ ചുരുങ്ങിയ പക്ഷം വിമര്‍ശകരെന്കിലും കാണേണ്ടതായിരുന്നു. വിഘടിതരുടെ ബെയലക്സ് ക്ലാസ്‌ റൂമില്‍ പ്രദര്‍ശിപ്പിക്കാനോ അന്വേഷിച്ചു ചെന്നിട്ട് വിട്ടു തരാനോ കൂട്ടാക്കാതിരുന്ന ഈ ചിത്രം ഉസ്താദുമാരെ അവഹേളിക്കുന്ന എല്ലാ വിഘടിതനും കണ്ടിരിക്കണം.