Responsible Responses | Creative Criticism

നബി(സ)യുടെ പേരില്‍ കള്ളം പറഞ്ഞ് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷയും ജനങ്ങളില്‍ തെറ്റിദ്ധാരണയും വളര്‍ത്തുന്ന വിഘടിത സുന്നികള്‍ അഹ്ലുസുന്നതി വല്‍ജമാ'അയില്‍ നിന്ന് അണികളെ അകറ്റുന്നു.

മര്കസിലെ മുടി ശാസ്ത്രീയ പരിശോധന നടത്തേണ്ടതില്ല - കാന്തപുരം

മര്കസിലെ  വിവാദ വ്യാജ മുടിയെ കുറിച്ച് ,അത്  സത്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനില്ലെന്നു കാന്തപുരം ദുബായിയില്‍ വെച്ച് അഭിപ്രായപ്പെട്ടു. ഞങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടത് കൊണ്ടാണ് വിശ്വസിക്കുന്നതെന്നും ബോധ്യപ്പെടാത്തവര്‍ വിശ്വസിക്കണമെന്ന് നിര്‍ബന്ധിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-------------------------------------------------------------------------

  1. ദീനിന്‍റെ  അടിത്തറയാണ് സനദ്‌ എന്നും മുത്തസ്സിലായ സനദോട് കൂടെയാണ് ഈ മുടി കിട്ടിയതെന്നും അത് വായിച്ചു കേട്ടു എന്നും  മര്‍കസ്‌ സമ്മേളനത്തില്‍ വെച്ച്  കാന്തപുരം ഉസ്താദും,  ടെലഫോണില്‍ സനദ്‌ ചോദിച്ച് കിട്ടാത്തതില്‍ ക്ഷോഭിച്ചവര്‍ക്കായി സനദ്‌ വായിച്ചാണ് മുടി നീക്കം ചെയ്യുന്നത് എന്ന്‍  പേരോടും മര്‍കസ്‌ സമ്മേളനത്തില്‍ വെച്ച് പറഞ്ഞിരുന്നല്ലോ? ആ സനദ്‌ എവിടെ ഉസ്താദുമാരെ? അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എങ്കില്‍, അത് കാണിച്ചിരുന്നു എങ്കില്‍ ഈ ശാസ്ത്രീയ പരീക്ഷണത്തിന്റെ ആവശ്യം വരില്ലായിരുന്നല്ലോ.?. വീഡിയോ കാണുക
  2. മുത്തസിലായ സനദ്‌ എന്ന്‍ കാന്തപുരം പറഞ്ഞ മര്‍കസ്‌ സമ്മേളനത്തില്‍ വായിക്കപ്പെട്ട രേഖ സനദല്ല നസബയാണെന്ന് മാസങ്ങള്‍ കഴിഞ്ഞ്  പേരോട്‌ ഉസ്താദ്‌ തിരുത്തി.
  3. സ്വപ്നകഥ കളിലൂടെ കുപ്രസിദ്ധനായ വിഘടിത നേതാവ്‌ പകര അഹ്സനി ഇത്തരം ശാസ്ത്രീയ പരീക്ഷണങ്ങളെ ക്കുറിച്ച്  ( മുടി കത്തിച്ചു നോക്കുന്നതിനെ ക്കുറിച്ച് ) തന്‍റെ പ്രസംഗത്തില്‍ വാചാലമായി പറഞ്ഞത്‌ ആളുകള്‍ മറന്നിട്ടില്ല ഉസ്താദേ.  വീഡിയോ കാണുക
  4.  തങ്ങള്‍ക്ക് മുടി കിട്ടിയ അതേ കേന്ദ്രത്തില്‍ നിന്ന് തന്നെയാണ് സമസ്തയുടെ പ്രധിനിധികള്‍ക്കും മുടി കിട്ടിയത്‌ എന്ന് മുന്‍പ്‌ കളിയാട്ടമുക്ക് വെച്ച് കാന്തപുരം സമ്മതിച്ചിരുന്നു.  വീഡിയോ കാണുക
------------------------------------------------------------------------------------
തിരിയേണ്ടവര്‍ക്ക്‌ തിരിഞ്ഞിട്ടുണ്ട് ഉസ്താദേ. തിരിഞ്ഞിട്ടും പൊട്ടന്‍ കളിക്കുന്നവരും ഉണ്ട് അവര്‍  മുടിയില്‍ കുടുങ്ങി നട്ടം തിരിയുകയേ ഉള്ളൂ 


പേരോട്‌ നസബയാനെന്നു പ്രഖ്യാപിക്കുംവരെ മൂന്നുമാസത്തോളം മുത്തസിലായിരുന്ന മര്‍കസ്‌ സമ്മേളന സനദ്‌


അവസാനം കാന്തപുരം സമ്മതിച്ചു : സമസ്തക്കാര്‍ക്കും വിഘടിതര്‍ക്കും മുടികിട്ടിയത്‌ ഒരേ സ്ഥലത്ത് നിന്ന്- ബോംബെക്കാരന്‍ ജാലിയവാലയില്‍ നിന്ന്  (എ.പി ഉസ്താദിന്റെ ഉസ്താദും ശൈഖുമായ  ..?! )


പകര അഹ്സനിയുടെ മുടി പ്രസംഗം -മുടി നീളും പിളരും പെരുക്കും എല്ലാത്തിനും പുറമേ മുടി ഒരിജിനലാണെന്ന് കത്തിച്ചു നോക്കി കണ്ടുപിടിച്ചിട്ടും ഉണ്ട്.